Monday 2 July 2012

മീനയെ കല്ലെറിയാതെ, ഗാന്ധിജിയെയും















മീന കന്ദസ്വാമിക്ക് ഒരു ആമുഖം ആവശ്യമില്ല. ദലിത് എഴുത്തുകാരിയും ആക്റ്റിവിസ്റ്റും ആയ മീന ഗാന്ധിജിയെക്കുറിച്ച്  ഒരു പതിറ്റാണ്ടു മുമ്പ് എഴുതിയ കവിത ഈയിടെ ചിന്ത പബ്ലിക്കേഷന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. കവിതാ സമാഹാരങ്ങളുടെ  പ്രകാശന കര്‍മ്മത്തില്‍  സുഗത കുമാരി പങ്കെടുക്കാതിരിക്കുകയും പകരം കെ ഇ എന്‍  കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്ത പുസ്തകത്തിലെ 
ഗാന്ധി 'നിന്ദ' വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ബഷീര്‍ വള്ളിക്കുന്ന്  അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇത് സംബന്ധിച്ചു എഴുതിയ ലേഖനത്തിനുള്ള  പ്രതികരണം ഒരു പോസ്റ്റാക്കി പേസ്റ്റി യതാണ് ചുവടെ.

 (മീനയുടെ കവിത )  

Who? Who? Who?
Mahatma. Sorry no.
Truth. Non-violence.
Stop it. Enough taboo.

That trash is long overdue.
You need a thorough review.
Your tax-free salt stimulated our wounds
We gonna sue you, the Congress shoe.

Gone half-cuckoo, you called us names,
You dubbed us pariahs—“Harijans”
goody-goody guys of a bigot god
Ram Ram Hey Ram—boo.

Don’t ever act like a holy saint.
we can see through you, impure you.
Remember, how you dealt with your poor wife.
But, they wrote your books, they made your life.

They stuffed you up, the imposter true.
And sew you up—filled you with virtue
and gave you all that glossy deeds
enough reason we still lick you.

You knew, you bloody well knew,
Caste won’t go, they wouldn’t let it go.
It haunts us now, the way you do
with a spooky stick, a eerie laugh or two.

But they killed you, the naked you,
your blood with mud was gooey goo.
Sadist fool, you killed your body
many times before this too.

Bapu, bapu, you big fraud, we hate you.


ഗാന്ധിജിയെ അപമാനിക്കുന്ന ഈ കവിത യും എഴുത്തുകാരിയും നല്ല 'ജമണ്ടന്‍' തെറി വിളികള്‍ക്ക് പാത്രമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ദേശസ്നേഹം പ്രകടിപ്പിക്കാന്‍ സ്വാഭാവികമായും അത് ചെയ്യുകയും വേണം പ്രതിഷേധത്തിന്റെ ആവേശമൊക്കെ തീര്‍ന്ന് ഹൃദയസ്പന്ദനം സാധാരണ ഗതിയില്‍ ആവുമ്പോള്‍ ഒരല്‍പ്പം സമചിത്തതയോടെ വിഷയത്തെ സമീപിക്കാന്‍ തയ്യാറായാല്‍  ചില കാര്യങ്ങള്‍ സമ്മതിക്കേണ്ടി വരും.

ഗാന്ധിജിയെക്കുറിച്ച് ഒരു ദളിത് എഴുത്തുകാരിക്ക് നടത്താവുന്ന ഏറ്റവും മാന്യമായ വിമര്‍ശനം മാത്രമേ മീന നടത്തിയിട്ടുള്ളൂ.
ഇന്ത്യയിലെ അധസ്ഥിത വിഭാഗത്തിന്‍റെ പക്ഷത്ത് നിന്ന് ഇതിലും വലിയ വിമര്‍ശനങ്ങള്‍ ഗാന്ധിജിക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്.
ഗാന്ധിജിയുടെ സമകാലീകരായ ദളിത് നേതാക്കളും, വി ടി രാജശേഖരിനെ പ്പോലുള്ള പില്‍ക്കാല നേതാക്കളും ഉപയോഗിച്ച ഭാഷയുടെ പത്തിലൊന്ന് പോലും രൂക്ഷമല്ല മീനയുടെ കവിത  അവസാനത്തെ ഒരു വരിയിലെ fraud, hate എന്നീ രണ്ടുപദങ്ങളെ മാത്രമേ 'സഭ്യത' യുടെ പക്ഷത്ത് നിന്ന് വിചാരണ ചെയ്യാനുള്ളൂ.


we hate you, എന്നെഴുതിയതിനെ നിന്നെ ഞങ്ങള്‍ വെറുക്കുന്നു എന്ന് പരിഭാഷപ്പെടുത്തുന്നു ബഷീര്‍ , അതിനെ താങ്കളെ ഞങ്ങള്‍ വെറുക്കുന്നു എന്നോ, അങ്ങയെ ഞങ്ങള്‍ വെറുക്കുന്നു എന്നോ പരിഭാഷ പ്പെടുത്തിയാല്‍ ബഷീറിന്‍റെ  ലേഖനത്തിന്‍റെ ഇഫക്ടിനെ ബാധിക്കും. (നായിന്‍റെ മോനേ.. എന്ന് വിളിക്കുന്നതും, ശുനക പുത്രാ.. എന്ന്‍ വിളിക്കുന്നതും ഒരേ ഇഫക്റ്റല്ലല്ലോ തരുന്നത്, അല്ലേ?)

ഗാന്ധിജിയെ ക്കുറിച്ച് എഴുതപ്പെട്ട അനേകം വിമര്‍ശനാത്മക കവിതകളില്‍ നിന്ന് മീനയുടെ കവിതയെ വ്യത്യസ്ഥമാക്കിയത് ഉപയോഗിച്ച വാക്കുകളിലെ ഇഫക്ട് തന്നെയാണ്. മാന്യതയും സഭ്യതയും ഒക്കെ അളക്കപ്പെടുന്നത് അവനവന്റെ സ്കെയില്‍ വച്ചാണ്. ഗാന്ധിജിയെ സ്നേഹിക്കുന്ന നമുക്ക് അവര്‍ പറഞ്ഞതിനെ എതിര്‍ക്കാതിരിക്കാന്‍ ആവില്ല. സ്വന്തം കൂടപ്പിറപ്പുകളെ സ്നേഹിക്കുന്ന അവര്‍ക്ക് അത് പറയാതിരിക്കാനും കഴിയില്ല.

മത വിഭാഗങ്ങളുടെ ആരാധനാ മൂര്‍ത്തികളെയും പ്രവാചകന്മാരെയും അധിക്ഷേപിച്ച് പ്രശ്തരാവുന്ന വരുടെ നിലവാരത്തിലേക്ക് മീന താഴുന്നു എന്ന താങ്കളുടെ വിമര്‍ശനം ഒരു ആരോപണം മാത്രമയെ കാണാന്‍ പറ്റൂ. മറ്റ് മത മൂര്‍ത്തികളെ വിമര്‍ശിച്ചവര്‍ ആരും വ്യക്തിപരമായി ആ മൂര്‍ത്തി തനിക്കൊ തന്‍റെ സമുദായത്തിനോ നേരിട്ടു അവകാശ നിഷേധം നടത്തി എന്ന് പറഞ്ഞിട്ടില്ല. ഗാന്ധിജി അടക്കമുള്ളവര്‍ ദലിതരുടെ ഇന്നത്തെ ദുരവസ്ഥക്ക് നേരിട്ട് കാരണമായിട്ടുണ്ട്  എന്നാണ് ദലിതരുടെ ആരോപണം.
ഇത് രണ്ടും രണ്ടാണ്. അത് കൊണ്ടാണ്  അധിക്ഷേപത്തിന്‍റെയും വിമര്‍ശനത്തിന്റെയും അതിരുകളെ വേര്‍തിരിച്ചെടുക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള അവരുടെ വാക്കുകള്‍ ഇത്രകാലം കാര്യമായ വിവാദമില്ലാതെ വിശ്രമിച്ചത്. ഇംഗ്ലിഷില്‍ അവരുടെ കവിത ഇക്കാലമത്രയും ആരും വായിച്ചിട്ടില്ല, വായിച്ചവര്‍ക്കൊന്നും ഗാന്ധി സ്നേഹം ഉണ്ടായിരുന്നില്ല, അവര്‍ക്ക് കവിത മനസ്സിലായിട്ടില്ല.. എന്നൊന്നും താങ്കള്‍ പറയില്ലെന്ന് കരുതുന്നു.    


ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ബഹുമാനിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവാണ് മാഹാത്മജി
 ഒട്ടേറെ മഹത്തായ സന്ദേശങ്ങള്‍ നല്‍കിയ മാഹാനുഭാവന്‍.
 പക്ഷേ ഗാന്ധിജി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല.
 ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ദലിതുകളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും മുന്നേറ്റം തടസ്സപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ച നേതാക്കളില്‍ നമ്മുടെ രാഷ്ട്രപിതാവ് മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു എന്ന വസ്തുത ചരിത്രം സത്യസന്ധമായി പഠിക്കുന്ന ഏതൊരാളും 'വേദനയോടെ' സമ്മതിക്കേണ്ടിവരും.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി ദലിത് ആക്റ്റിവിസ്റ്റുകള്‍ ഇത് ഉറക്കെ പറയുന്നുണ്ട്.

പ്രശസ്തിക്ക് വേണ്ടി മീന 'വിവാദ' കവിത എഴുതുന്നു എന്ന  ആരോപണം  ശരിയല്ല. പത്ത് വര്‍ഷം മുമ്പ് തന്‍റെ പതിനേഴാമത്തെ വയസ്സില്‍ ആണ് മീന ഈ കവിത എഴുതിയത്. ഇനിയൊരു പത്ത് കൊല്ലം കഴിഞ്ഞ് വിവാദം ഉണ്ടാക്കി പ്രശ്തയായിക്കളയാം എന്ന് കണക്ക് കൂട്ടിയിട്ടാണ് അന്ന് കവിത എഴുതിയത് എന്ന്  പറയുന്നത് ശുദ്ധ വിവരക്കേടല്ലേ .

 പത്ത് വര്‍ഷത്തിന് ശേഷം ഇത് പരിഭാഷ ചെയ്ത് പുറത്തിറക്കിയ പ്രസാധകര്‍ക്ക് വിവാദമുണ്ടാക്കി 'കച്ചവടം' നടത്താം എന്ന ലക്ഷ്യമുണ്ട് എന്ന്‍ വേണമെങ്കില്‍ ആരോപിക്കാം, അതിലൊരു യുക്തിയും മര്യാദയും ഒക്കെ ഉണ്ട്.
പതിനേഴാം വയസ്സില്‍ ഇത്ര വിപ്ലവാത്മകമായ ഒരു കവിത എഴുതിയ മീന അഭിനന്ദനം അര്‍ഹിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി രക്ത സാക്ഷിത്വം വഹിച്ച, ജയിലില്‍ കിടന്ന്‍ പീഡനങ്ങള്‍ അനുഭവിച്ച ആയിരങ്ങളെ ആദരിച്ചു കൊണ്ട് മറ്റൊന്ന് കൂടി പറയട്ടെ.
വാസ്കോഡഗാമയുടെ വരവോട് കൂടിത്തന്നെ ഇന്ത്യയില്‍ വൈദേശിക ശക്തികള്‍ക്ക് എതിരായ ചെറുത്ത് നില്‍പ്പും ആരംഭിച്ചിട്ടുണ്ട്. നാലുനൂറ്റാണ്ടിലേറെ  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്വാതന്ത്ര്യ സമരങ്ങള്‍ നടന്നിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ അവസാന കാലഘട്ടത്തില്‍ ആണ്, റെയില്‍വേ, നാണയം, തുടങ്ങി രാജ്യത്തെ ഏകീകൃത സ്വഭാവമുള്ള ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്, അത് കൊണ്ട് തന്നെ ഗാന്ധിജിക്ക് സമരങ്ങളെ ഏകീകരിക്കാന്‍ കഴിഞ്ഞു. അത് പക്ഷേ ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കിയത്, ഇന്നും നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളും വൈദേശിക ഇടപെടലുകളും നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്‍റെ ബാക്കി പത്രങ്ങളാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന് പങ്കുണ്ടോ? ഉണ്ടെങ്കില്‍ ഇതേ ബ്രിട്ടീഷുകാര്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത് ഏത് സമരത്തെ പേടിച്ചാണ്? മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍ തുടങ്ങി നീണ്ടു പരന്നു കിടക്കുന്ന കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിദേശ ആധിപത്യത്തില്‍ നിന്നു മോചനം നേടിക്കൊടുത്തത് ഏത് ഗാന്ധിയാണ്?

നമ്മുടെ ചരിത്രവും സംസ്കാരവും നേതാക്കളും നമുക്ക് വലുതും പ്രിയപ്പെട്ടതുമാണ്. നമ്മുടെ ദേശീയതയുടെ ചിന്നങ്ങള്‍ ആണ്. നമുക്കവയെ സ്നേഹിക്കാം ആദരിക്കാം. പക്ഷേ ചരിത്രത്തിന്‍റെ യാഥാര്‍ഥ്യങ്ങളെ സമചിത്തതയോടെ അംഗീകരിക്കാന്‍ കൂടി കഴിയണം. 'അതാണ് പുരോഗമന സ്വഭാവമുള്ള സമൂഹത്തിന്‍റെ ലക്ഷണം.          


  

   


No comments:

Post a Comment