Thursday 31 January 2013

ഗൂഡാലോചന നടത്തിയ നായര്‍ ആര്? ഒരു സി ബി ഐ ഡയറിക്കുറിപ്പ്

ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെയുള്ള സാഹസിക യാത്രക്കിടെ എസ് കെ പൊറ്റക്കാട് എന്ന പ്രശസ്തനായസഞ്ചാരി കണ്ടെത്തിയ പ്രകൃതി മനോഹരമായ ഭൂപ്രദേശം. കേരളം. അവിടെയാണ് ഈ സംഭവം നടക്കുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്, കൃത്യമായിപ്പറഞ്ഞാല്‍
കൃസ്തുവര്‍ഷം 2013 ജനുവരി മാസത്തില്‍.,
കരപ്രമാണിമാര്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് നാട്ടിലെ സമ്പത്തും   അധികാരവും ഓഹരിവെച്ചെടുക്കുന്ന ഒരു ഏര്‍പ്പാട് ഉണ്ടായിരുന്നു അക്കാലത്ത്. ഇത് ജനാധിപത്യം എന്ന് അറിയപ്പെട്ടു.
ഈ സംവിധാനത്തില്‍, കുതികാല്‍ വെട്ട്, പാരവെപ്പ്, കുതിരക്കച്ചവടം, നക്കികൊല്ലുക.... തുടങ്ങി നിരവധി  അടവുകള്‍  ഉണ്ടായിരുന്നു.   ആദ്യകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട് നടത്തിയിരുന്ന ഇത്തരം അടവുകള്‍ ആഗോളവല്‍കരണത്തിന്‍റെ  ഭാഗമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. ഈ വക ജോലികള്‍ ഏറ്റെടുത്ത സ്വകാര്യ സംരംഭകര്‍  സമുദായ സംഘടനകള്‍, ജാതി-മത സംഘടനകള്‍ തുടങ്ങിയ പേരുകളില്‍  അറിയപ്പെട്ടിരുന്നു. ചരിത്രം ഇവരെ രേഖപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘങ്ങള്‍ എന്ന പേരിലാണ്.

Sunday 27 January 2013

മീഡിയാവണ്‍ വരുന്നേ...... ഓടിക്കോ

മാധ്യമം പത്രം ചാനല്‍ തുടങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് ഏതാണ്ട് മൂന്നുവര്‍ഷം ആയി എന്ന് തോന്നുന്നു.... ഇന്ന്.... നാളെ ദേ, വരുന്നു എന്ന പ്രഖ്യാപനവുമായി  തെന്നിയും തെറിച്ചും കളിച്ച   'സാധനം' ഫെബ്രുവരി പത്തിന് സംപ്രേക്ഷണം തുടങ്ങുന്നു എന്ന്  ഉറപ്പായതോടെ  ചായക്കട മുതല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് വരെ സംഗതി വലിയ ചര്‍ച്ചയാണ്....ചാനല്‍ പ്രഖ്യാപനം വന്നത്   മുതല്‍ തുടങ്ങിയ മുറുമുറുപ്പ് അതിന്‍റെ മൂര്‍ധന്യാ വസ്ഥയില്‍ എത്തിക്കഴിഞ്ഞു.  കഴിഞ്ഞ ദിവസം മാതൃഭൂമി ചാനല്‍ തുടങ്ങിയതിന്റെ വാര്‍ത്തകളെപ്പോലും സമ്പന്നമാക്കിയത്  മീഡിയാ വണ്‍ പിറകെ വരുന്നു എന്ന വാല്‍കഷ്ണമാണ്

മലയാളത്തില്‍  ആറ് വാര്‍ത്താ ചാനലുകളും അതിന്‍റെ ഇരട്ടി  'വിനോദ' ചാനലുകളും ഉണ്ട്.  ഇതിനിടയിലേക്ക് 'ന്യൂസ് ആന്‍ഡ് കള്‍ച്ചറല്‍' ടി വി യായി   മീഡിയാവണ്‍ വരുമ്പോള്‍ മറ്റൊരു ചാനല്‍ വന്നപ്പോഴും ഇല്ലാതിരുന്ന 'കോളിളക്കം' ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?
ആര്‍ക്കാണ് ഇത്ര വേവലാതി?
ആരൊക്കെയാണ്  മീഡിയാവണ്ണിനെ പേടിക്കുന്നത്?

Sunday 20 January 2013

എ ആര്‍ റഹ്മാന്‍ മുസ്ലിം ആണോ?.... മനോരമ 'റീലോഡഡ്'



എ ആര്‍ റഹ്മാന്‍ മുസ്ലിം ആണോ?
താനെന്ത് വൃത്തികെട്ടവനാടോ?
ഒരു കലാകാരനെപ്പോലും വെറുതെ വിടില്ലേ?
കലാകാരനെയും സാഹിത്യകാരനെയും കായികതാരങ്ങളെയും സ്നേഹിക്കുന്നത് ജാതിയും മതവും  നോക്കിയിട്ട് ആണോടോ?
വര്‍ഗ്ഗീയ വാദി, സംസ്കാരശൂന്യന്‍, തെമ്മാടി.... താനൊക്കെ ഈ രാജ്യത്തു തന്നെ  ജനിച്ചല്ലോ?

ഒരു ആവറേജ് ഇന്ത്യാക്കാരന്‍ മുകളില്‍ കാണുന്ന തലക്കെട്ടിനോട് ഏറ്റവും ചുരുങ്ങിയത് ഇങ്ങനെയെങ്കിലും പ്രതികരിക്കാതിരിക്കുമോ?
അത് കൊണ്ട് വായില്‍ വന്ന തെറി അവിടെ തന്നെ സൂക്ഷിക്കുക ആവശ്യം വരും, ഈ ലേഖനത്തിന് ഒടുവില്‍..,.

Saturday 19 January 2013

ലൈംഗീക ദാരിദ്ര്യത്തിന് പരിഹാരം വേണ്ടേ ?


ഡല്‍ഹി കൂട്ടബലാല്‍സംഗത്തെ തുടര്‍ന്നു  സമൂഹത്തിന്‍റെ  ലൈംഗീക ആസക്തിയെക്കുറിച്ചും അതിന്‍റെ കാര്യകാരണങ്ങളെ കുറിച്ചും 'തൊലിപ്പുറത്തെ' ചര്‍ച്ചകള്‍ കുറെയേറെ നടന്നു , സ്ത്രീയുടെ വേഷവും പുരുഷന്‍റെ ആശയും നിരന്തര ചര്‍ച്ചകള്‍ക്ക് വിധേയമായി, പക്ഷേ, അടിസ്ഥാന പ്രശ്നങ്ങളെ സമീപിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ?
ബലാല്‍സംഗവും അതിന്‍റെ കാരണങ്ങളുമല്ല. പറയാന്‍ ഉദ്ദേശിക്കുന്നത്.
മനുഷ്യന്‍റെ അടിസ്ഥാന ജൈവപരമായ ലൈംഗീക ചോദനയെ 'അഭിമുഖീകരിക്കാന്‍' നമുക്ക് സാധിക്കുന്നുണ്ടോ?
"ഇതെന്തുചോദ്യമാണ് ഹേ,? ലൈഗീകവും ചോദനയും ഒക്കെ കാലകാലങ്ങളായി ഇവിടെ നിലനില്‍ക്കുന്നില്ലേ? താനും ഞാനും ഒക്കെ ഈ ഭൂമുഖത്ത് ഉണ്ടായത് തന്നെ അതിന്‍റെ ഭാഗമല്ലെടോ ക്‍ണാപ്പേ" എന്ന് ചോദിക്കാന്‍ വരട്ടെ,

Thursday 10 January 2013

പട്ടിക്കാട് ജാമിഅ നൂരിയ്യയും പാണക്കാട്ടെ ചില മഹാന്‍മാരും


കേരളത്തിലെ തലയെടുപ്പുള്ള മുസ്ലിം മത പഠന സ്ഥാപനങ്ങളില്‍ ഒന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ്.
കേരള മുസ്ലിംകളിലെ പ്രബല വിഭാഗമായ സുന്നികളിലെ രണ്ടാമത്തെ 'പ്രബല' വിഭാഗമായ ഇ കെ സുന്നികളുടെ നിയന്ത്രണത്തില്‍ ആണ് ഇപ്പോള്‍ ഈ സ്ഥാപനം. സുന്നികള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ഏറ്റവും വലിയ മത പഠന കേന്ദ്രം ഇതായിരുന്നു.
ഈ സ്ഥാപനത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ഇന്നലെ  (09/01/2013, ബുധനാഴ്ച)  ആരംഭിച്ചു, ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പരിപാടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സമ്മേളനത്തോട് അനുബന്ധിചുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി, സ്ഥാപനത്തിന്റെ സെക്രട്ടറിയും, മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനുമായ സാദിഖലി ശിഹാബ് തങ്ങള്‍ 'തേജസ്' ദിനപ്പത്രത്തില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്    
   

സ്ഥാപനത്തിന്റെ ആരംഭം മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും പുതിയ സംരംഭങ്ങളും എല്ലാം ലേഖനത്തില്‍  വിശദീകരിക്കുന്നു
തേജസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് അബൂബക്കര്‍ ഫൈസി വടുതല എന്ന വായനക്കാരന്‍ എഴുതിയ പ്രതികരണമാണ് വഴിയേ പോയ 'ബ്ലോഗനെ' ഇതിലേക്ക് വലിച്ചിഴച്ചത്.

പ്രതികരണം:
  
അത് ഇങ്ങനെ വായിക്കാം : ഹൈദരാബാദ് കാരനായ ശൈഖ് സയ്യിദ് അഹമ്മെദ് മുഹിയുദ്ദീന്‍ നൂരിശാ ജീലാനിയാണ് ഈ സ്ഥാപനത്തിന് ഊടും പാവും നല്‍കിയത്, ജാമിഅ നൂരിയ്യ എന്ന പേരുപോലും നൂരിശാ തങ്ങള്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹവുമായി ബന്ധപ്പെട്ടതാണ്, സ്ഥാപനത്തിന് ആവശ്യമായ ഭൂമി നല്‍കിയത് അദ്ദേഹത്തിന്റെ ശിഷ്യന്‍ ആയ കറാച്ചി ബാപ്പു ഹാജിയാണ്. പില്‍കാലത്ത് സമസ്തക്ക് അനഭിമതന്‍ ആയി എന്നത് കൊണ്ട് സ്ഥാപനത്തെ ക്കുറിച്ചുള്ള ലേഖനത്തില്‍ ആ പേര്‍ പോലും പറയാതിരിക്കുന്നത് നന്ദികേടോ? അതോ അല്‍പ്പത്തമോ?    

സാദിഖലി തങ്ങളുടെ  ലേഖനത്തില്‍ രണ്ടാം ഖണ്ഡികയില്‍ പറയുന്നത് :
 ഹിജ്റ വര്ഷം 1382 റമദാന്‍ 8 നു (1963 ഫെബ്രുവരി) ഏറ്റവും വലിയ സൂഫി വാര്യനും സയ്യിദും ആയിരുന്ന കോഴിക്കോട് കോയ വീട്ടില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തറകല്ല് ഇടുകയും 1382 ശവ്വാല്‍ 22 (1963 മാര്‍ച്ച് 18) ലോകോത്തര ഇസ്ലാമിക പണ്ഡിതന്‍ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യുകയും ചെയ്ത മഹിതമായ ഒരു സ്ഥാപനമാണ് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നാണ്.

ഒരു സ്ഥാപനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി നടക്കുമ്പോള്‍ , അതിന്‍റെ പേരില്‍ പോലും സൂചനയുള്ള സ്ഥാപകന്‍റെ പേര്   മനപ്പൂര്‍വ്വം മൂടി വെക്കുമോ?
നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് ഇതൊക്കെ അന്വേഷിക്കാന്‍   ഒരു പീടികയല്ലേ ഉള്ളൂ, വിക്കിപീടിക അവിടെ ഒന്ന് പരതി നൂരിശാ ജീലാനി എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ ആകെ മൊത്തം കണ്ഫുഷന്‍ ആയി. (http://en.wikipedia.org/wiki/Ahamed_Mohiyudheen_Noorishah_Jeelani)
സംഗതി ഇങ്ങനെ,

മുസ്ലിം ആത്മീയലോകത്തെ ഏറ്റവും വലിയ വ്യക്തിത്വം എന്ന് വിശേഷിപ്പിക്കാവുന്ന, ബാഗ്ദാദില്‍ ജീവിച്ചിരുന്ന ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍കാദര്‍ ജീലാനിയുടെ ഇരുപത്തി ഒന്നാം തലമുറക്കാരന്‍ ആണ് ടി നൂരിശാ ജീലാനി. (അറബി മലയാള സാഹിത്യത്തിലെ പ്രമുഖ ഗ്രന്ഥമായ മുഹിയുദ്ദീന്‍ മാല എഴുതപ്പെട്ടത് ഈ മുഹിയുദ്ദീന്‍ ശൈഖിനെക്കുറിച്ചാണ്)  
വിക്കി പീഡിയ പറയുന്നത് കാണൂ
He is the Founder of Kerala’s First Islamic Arabic College Jami'a Nooriyya Arabic College, Pattikkad in Malappuram District. He Accepted the position of vise president of the Jami'a NOORIYYA for ever 
ജാമിഅ നൂരിയ്യയുടെ സ്ഥാപകന്‍ മാത്രമല്ല, ആ ജീവനാന്ത വൈസ് പ്രസിഡന്‍റുകൂടി യായിരുന്നു ഇദ്ദേഹം.

വിക്കിപീഡിയ സത്യം മാത്രം എഴുതുന്ന വേദം അല്ലല്ലോ, അപ്പുറത്തുള്ളത് കേരളത്തിലെ വിശ്വസ്തമായ ഒരു കുടുംബത്തിലെ അംഗമാണ് സാദിക്കലി, ഇതിന്‍റെ സത്യം എന്തായിരിക്കും?
മനസ്സില്‍ തെളിഞ്ഞത് ഒരു പണ്ഡിതന്‍റെ മുഖമാണ്, ഇ കെ വിഭാഗം സുന്നിക്കാരന്‍ നല്ല പ്രസംഗകന്‍, ചില പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ട്,ജാമിഅ നൂരിയ്യയില്‍ പഠിച്ച് ഫൈസി ബിരുദം നേടിയ ആള്‍ വ്യക്തിപരമായി എന്‍റെ ഒരു അഭ്യുദയ കാംക്ഷി, തലയില്‍ നല്ല 'ആള്‍പ്പാര്‍പ്പം' ഉള്ള കക്ഷിയാണ്...വിളിക്കുക തന്നെ. 

വിളിച്ചു, കാര്യം അന്വേഷിച്ചു, മറുപടി യായി കിട്ടിയത് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍.
ജാമിഅയുടെ  സ്ഥാപകനും ഉടമയും എല്ലാം നൂരിശാ ജീലാനി ആയിരുന്നു
അദ്ദേഹത്തിന്റെ ഔദാര്യത്തില്‍ സ്ഥാപനം കയ്യില്‍ വന്ന് ചേര്‍ന്ന കേരളത്തിലെ പ്രമുഖ പണ്ഡിത സഭ  സ്ഥാപകന്‍റെ പേര് പോലും വെട്ടിക്കളഞ്ഞ കൊടും ചതിയുടെ കഥ. 

സംഭവങ്ങള്‍ ഇങ്ങനെ ചുരുക്കിപ്പറയാം. 

1951 മുതല്‍ തന്‍റെ ഖാദിരി - ചിശ്തി ത്വരീഖത്തിന്‍റെ   പ്രചരാണര്‍തം നൂരിശാ തങ്ങള്‍ എന്നറിയപ്പെട്ട കഥാ പുരുഷന്‍ കേരളത്തില്‍ വന്നിരുന്നു, അക്കാലത്തെ പ്രമുഖ പണ്ഡിതര്‍ എല്ലാം (ഇ കെ വിഭാഗത്തിന്‍റെ എല്ലാമെല്ലാമായിരുന്ന ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പടെ) ശിഷ്യത്വം സ്വീകരിച്ചു, ആത്മീയ പാഠങ്ങള്‍ പഠിച്ചു.. അക്കാലത്ത് കേരളത്തില്‍ പള്ളി ദര്‍സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇവിടങ്ങളില്‍ അധ്യാപനം നടത്തുന്നത് ഒരു പണ്ഡിതന്‍ ആയിരിയ്ക്കും, പ്രത്യേക സില്ലബസുകള്‍ ഒന്നും ഉണ്ടായിരുന്നില്ല, ഇങ്ങനെ പള്ളി ദര്‍സുകളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ തമിഴ്നാട്ടില്‍ ഉള്ള വെല്ലൂര്‍ 'ബാഖിയാത്' എന്ന സ്ഥാപനത്തില്‍ പോയി രണ്ടു കൊല്ലം കൂടി പടിച്ച്  'ബാഖവി' ബിരുദം സ്വീകരിക്കുകയായിരുന്നു പതിവ്... 

1955 ല്‍ തലശേരിയില്‍ നടന്ന ഒരു അഖിലേന്ത്യാ തരീഖത്ത് കോണ്‍ഫറന്‍സ് എന്ന പരിപാടിയില്‍ വെച്ച്, കേരളത്തില്‍ ഇത്തരം ഒരു സ്ഥാപനത്തിന്റെ ആവശ്യകത കണ്ടറിഞ്ഞ നൂരിശാ തങ്ങള്‍, ഞാന്‍ കേരളത്തില്‍ ഒരു അറബിക് കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന വിവരം പ്രഖ്യാപിക്കുന്നു, ഉടനെ അതിനാവശ്യമായ സ്ഥലം നല്‍കാന്‍ തയ്യാറായിക്കൊണ്ട് തങ്ങളുടെ ശിഷ്യന്‍ കറാച്ചി ബാപ്പു ഹാജി രംഗത്ത് വന്നു, ആ യോഗത്തില്‍ വെച്ച് തന്നെ സ്ഥപനത്തിന്റെ പേരും അതിന് പ്രിന്‍സിപ്പാള്‍ ആയി ഇ കെ അബൂബക്കര്‍ മുസ്ലിയാരെയും നൂരിശാ തങ്ങള്‍ പ്രഖ്യാപിച്ചു (അദ്ദേഹത്തിന് ഇതേ പേരില്‍ ഹൈദരാബാദില്‍ ഒരു അറബിക് കോളേജ് ഉണ്ടായിരുന്നു)...

അപൂര്‍വ്വമായി മാത്രം കേരളത്തില്‍ വരുന്ന നൂരിശാ തങ്ങള്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാന്‍ കഴിയാതെ ആയി, കാര്യങ്ങള്‍ നീണ്ടു പോയി ... 
1962 ല്‍ അദ്ധേഹം കേരളത്തിലെ സമസ്ത കേരള ജാമിയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനത്തിന് കത്തെഴുതി (ഇതിലെ നേതാക്കള്‍ മിക്കവരും അദ്ദേഹത്തിന്റെ ശിഷ്യര്‍ ആയിരുന്നു), തനിക്ക് ഇടക്കിടെ കേരളത്തില്‍ വരാനും കാര്യങ്ങള്‍ നോക്കാനും ബുദ്ധിമുട്ടുണ്ട്, ആയതിനാല്‍ സ്ഥാപനം ഏറ്റെടുത്ത് നടത്തണം എന്നാവശ്യപ്പെട്ടു, ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമിയും സ്വത്ത് വകകളും  ബാപ്പു ഹാജി റെജിസ്റ്റര്‍ ചെയ്ത് കൊടുത്തത് നൂരിശാ തങ്ങളുടെ പേരില്‍ ആയിരുന്നു, ഇതത്രയും അദ്ധേഹം സമസ്തയെ ഏല്‍പ്പിച്ചു, പിന്നീട് പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി സമസ്ത സ്ഥാപനവുമായി മുന്നോട്ട് പോയി.... 

മുസ്ലിം പണ്ഡിതന്മാര്‍ വെറും കിതാബ് മാത്രം ഓതി, കിതാബ് ചുമക്കുന്ന കഴുതകള്‍ ആവരുത് എന്ന് നൂരിശാ തങ്ങള്‍ ഉപദേശിച്ചിരുന്നു... ഇസ്ലാമിലെ ഏറ്റവും വലിയ പണ്ഡിതരില്‍ ഒരാള്‍ , നാലാം ഖലീഫ  യായിരുന്ന അല്ലിയ്യുബ്നു അബീതാലിബ് (റ) ആയിരുന്നു, പ്രവാചകന്‍ (സ) പറഞ്ഞത് ഞാന്‍ വിജ്ഞ്ജാനത്തിന്റെ പട്ടണമാണ്  അതിലേക്കുള്ള കവാടം അലിയാണ് എന്നാണ്... അത്ര വലിയ മഹാന് ആയിരുന്ന അലി (റ) ഒരു ജൂതന്‍റെ തോട്ടത്തില്‍ ജോലിയെടുത്താണ് കുടുംബം പുലര്‍ത്തിയത്... പണ്ഡിതര്‍ 'പുരോഹിതര്‍' ആവരുത്, മതവും മതപ്രചരണവും  പണം നേടാന്‍ ഉള്ള മാര്‍ഗ്ഗം ആക്കരുത്, ജാമിഅ നൂരീയ്യ യോട് അനുബന്ധിച്ച് ഒരു തൊഴില്‍ പരിശീലന ശാല തുടങ്ങണം.  തൊഴില്‍ ചെയ്ത് ജീവിക്കുകയും മതം പ്രതിഫലേച്ച ഇല്ലാതെ പഠിപ്പിക്കുകയും വേണം   എന്നാലേ അത് പ്രയോജനം ചെയ്യൂ.... 
ഈ ഉപദേശം പ്രമുഖരായ പല പണ്ഡിതന്‍മാര്‍ക്കും അത്ര പിടിച്ചില്ല, ഏതായാലും സ്ഥാപനം വളര്‍ന്നു , തൊഴില്‍ പരിശീലനം മാത്രം വന്നില്ല 

1974 ല്‍, നൂരിശാ തങ്ങള്‍ പ്രചരിപ്പിക്കുന്നത് 'പിഴച്ച' ആശയമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് സമസ്ത അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചു അതിന് ശേഷം ജാമിഅ നൂരീയ്യ എന്ന സ്ഥാപനത്തിന്‍റെ ചരിത്രത്തില്‍ നിന്ന് നൂരിശാ തങ്ങളെ ഒഴിവാക്കാനുള്ള ശ്രമം ബോധപൂര്‍വ്വം നടക്കുന്നു. ഭരണഘടനയില്‍ പേര് മാറ്റാന്‍ പാടില്ല എന്നെഴുതി ചേര്‍ത്തത് കൊണ്ട് അത് ചെയ്യുന്നില്ല  സമ്മേളനങ്ങളും മറ്റും നടക്കുമ്പോള്‍ സ്ഥാപകന്റെ മക്കളെയോ കുടുംബക്കാരെയോ ക്ഷണിക്കുന്നതിനുള്ള മര്യാദയല്ലേ പ്രതീക്ഷിക്കുക?
 ഇവിടെ പക്ഷേ പേര് പോലും ആരും അറിയാതിരിക്കാന്‍ ശ്രമിക്കുന്നത് കൊടിക്കുത്തിയ തറവാട്ടുകാരായ പണക്കാട്ട്  തങ്ങന്‍മാര്‍ !!!!?? 

ഇത്രയും സുദീര്‍ഘമായ ഒരു സംഭവകഥ കേട്ടെങ്കിലും ഇത് പുറത്ത് പറയണമെങ്കില്‍ എന്തെങ്കിലും തെളിവ് വേണ്ടേ, കഥ പറഞ്ഞ 'ഉസ്താദിന്‍'റെതു  വാമൊഴിയാണ്, സ്നേഹത്തിന്‍റെ പുറത്ത് പറഞ്ഞ കഥയാണ് പഹയന്‍ ഇതെഴുതും എന്നറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ പറയുമായിരുന്നില്ല. 

ഇത്ര വലിയ ഒരു തട്ടിപ്പിന്‍റെ കഥ എങ്ങനെ പറയാതിരിക്കും.? 
പിന്നെന്തിനാണ് സോഷ്യല്‍ മീഡിയ ? ഒടുവില്‍ തേടിയ വള്ളി കാലില്‍ ചുറ്റി, ap hamsa noori എന്ന ബ്ലോഗ്ഗറുടെ ബ്ലോഗില്‍ മുങ്ങിത്തപ്പിയപ്പോള്‍ ചിലത് കിട്ടി 

1. 1955 ല്‍ നൂരിശാ തങ്ങള്‍ പ്രഖ്യാപിക്കുന്നത് വരെ അറബിക് കോളേജ് എന്ന ചര്‍ച്ച സുന്നി പണ്ഡിതര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല, 1954 ല്‍ നടന്ന സമസ്തയുടെ വാര്‍ഷിക യോഗത്തില്‍ പോലും ഇങ്ങനെ ഒരാശയം വന്നിട്ടില്ല, അറബിക് കോളേജ് എന്ന ആശയം നൂരിശാ ജീലാനിയുടേത് ആണ്,    

2. 1955 ഏപ്രില്‍ 8 9 10 തിയ്യതികളില്‍ തലശേരിയില്‍ നടന്ന ത്വരീഖത്ത് കോണ്‍ഫറന്‍സിനെക്കുറിച്ചും, അതില്‍ 'നൂറുല്‍ മശായിഖ്' ശൈഖ് നൂരിശാ തങ്ങള്‍ അറബിക് കോളേജ് പ്രഖ്യാപിച്ചതിനെക്കുറിച്ചുമുള്ള വിശദ വിവരങള്‍ ആ കാലത്ത് സമസ്ത യുടെ ഔദ്യോഗീക പ്രസിദ്ധീകരണം ആയിരുന്ന അല്‍ബയാന് മാസിക 1955 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് 
സ്ഥാപനത്തിന് ഭൂമി നല്‍കിയ കറാച്ചി ബാപ്പുഹാജി യെക്കുറിച്ചും, 1100 രൂപ സംഭാവന നല്‍കിയ കൊച്ചിക്കാരന്‍ ഹാജി സുലൈമാന്‍ സാഹിബിന്‍റെ പേരും അല്‍ബയാന് മാസികയില്‍ അച്ചടിച്ചിട്ടുണ്ട്.  

3. സ്ഥാപനം ഏറ്റെടുത്ത് നടത്തണം എന്ന നൂരിശാ തങ്ങളുടെ അഭ്യര്‍ഥന കണക്കില്‍ എടുത്ത് 30-04-1962 ല്‍ ബാഫഖി തങ്ങളുടെ മാളിക മുകളില്‍ സമസ്ത പ്രസിഡണ്ട് അബ്ദുള്‍ ബാരി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു, കാര്യങ്ങള്‍  നൂരിശാ തങ്ങളോട് നേരിട്ട് ചര്‍ച്ച  ചെയ്യുന്നതിനായി ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ അയക്കാന്‍ തീരുമാനിച്ചു  

4. പ്രസ്തുത തീരുമാനപ്രകാരം ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, ബി കുട്ടി ഹസ്സന്‍ ഹാജി, പെരിന്തല്‍മണ ബാദുഷാ ഹാജി എന്നിവര്‍ ഹൈദരബാദില്‍ എത്തി നൂരിശാ തങ്ങളുമായി ചര്‍ച്ച നടത്തി, സ്ഥാപനവും സ്വത്ത് വകകളും ഏറ്റെടുക്കണം എന്ന് അഭ്യര്‍ഥിച്ച് കൊണ്ടുള്ള കത്ത് ഔദ്യോഗിക മായി കൈപ്പറ്റി. രണ്ട് നിബന്ധനകള്‍ അദ്ദേഹം മുന്നോട്ട് വെച്ചു 

(1). സ്ഥാപനത്തിന്റെ പേര് മാറ്റാന് പാടില്ല, 
(2) അഹ് ലു സുന്നത്ത് വല്‍ജമാ അത്തിന്‍റെ ആദര്‍ശങ്ങളില്‍ നിന്ന് മാറാന്‍ പാടില്ല.

5. 30/08/1962 നു ചേര്‍ന്ന സമസ്ത യോഗം കത്ത് വിശദമായി ചര്‍ച്ച ചെയ്യുകയും കോളേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി ആദരണീയനായ സയ്യിദ് അബ്ദുരഹിമാന്‍ ബാഫഖി തങ്ങള്‍ പ്രസിഡണ്ടും, നൂരിശാ തങ്ങള്‍ ആജീവനാന്ത വൈസ് പ്രസിഡന്റും ആയി കമ്മിറ്റിക്ക് രൂപം നല്കി,
(കമ്മിറ്റി നിയമാവലി 1963, നാലാം ഖണ്ഡിക, വകുപ്പ്(ബി) പേജ് നമ്പര്‍ 6 ല്‍ നൂരിശാ തങ്ങളെ ആ ജീവനാന്ത വൈസ് പ്രസിഡണ്ട് ആക്കിയ കാര്യം എഴുതിചേര്‍ത്തിട്ടുണ്ട്) 
ഈ രേഖയില്‍ ഒപ്പിട്ടവര്‍, 
സയ്യിദ് നൂരിശാ ജീലാനി  കൊടുവായിക്കല്‍ മോയിതുട്ടി ഹാജി  ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ )

കൂടുതല്‍ വിശദീകരണം വേണ്ടല്ലോ? 
മതപരമായി ഇവര്‍ക്കിടയില്‍ ഉള്ള പ്രശ്നം എന്തോ ആകട്ടെ,
( ഇത്തരം ഒരു പ്രശ്നം ചര്‍ച്ചക്കിട്ടാല്‍ അവന്‍ കട്ടു, മാന്തി, അവന്‍ പണ്ട് അങ്ങനെ പറഞ്ഞു ഇവന്‍ ഇങ്ങനെ പറഞ്ഞു എന്നു തുടങ്ങി വിശദീകരണ പൊതുയോഗങ്ങള്‍ വരെ നടത്തിക്കളയും കക്ഷികള്‍, ഖുര്‍ആനും, ഹദീസും തെളിവായി വരികയും ചെയ്യും ഇതൊന്നും അറിയാത്ത നമ്മള്‍ സ്വാഹ...)

ഈ വിഷയത്തിലെ മതവും ആദര്‍ശവും ഇവിടെ ചര്‍ച്ച ചെയ്യുന്നേ ഇല്ല സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പോകേണ്ടവര്‍ പൊയ്ക്കൊട്ടേ നമ്മുടെ വിഷയം അതല്ല, 

ഒരു വ്യക്തി ഉണ്ടാക്കിയ, ഉണ്ടാക്കാന്‍ ശ്രമിച്ച സ്ഥാപനം പിന്നീട് കൈവശം വന്ന് ചേര്‍ന്നവര്‍, ആ സ്ഥാപനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുമ്പോള്‍ കേരള-കേന്ദ്ര മന്ത്രിമാര്‍ ലോക പണ്ഡിതന്മാര്‍ എന്നിവരെ യൊക്കെ പങ്കെടുപ്പിക്കുകയും ഞമ്മന്‍റെ കഴിവ് ആഘോഷിക്കുകയും ചെയ്യുമ്പോള്‍, യഥാര്‍ത്ഥ  സ്ഥാപകന്‍റെ പേര്, പിന്നീട് ആ വ്യക്തി തങ്ങള്‍ക്ക് അനഭിമതന്‍ ആയി എന്നതിന്‍റെ പേരില്‍, മൂടി വെക്കുന്നത്  ചെറ്റത്തരം  അല്ലെങ്കില്‍ പിന്നെന്താണ്? 

ആ വ്യക്തി മരണപ്പെടുകയും അദ്ദേഹത്തിന്റെ മക്കളോ ബന്ധുക്കളോ അന്‍പത് വര്‍ഷത്തിനിടെ ഒരു അവകാശവാദവും ഉന്നയിച്ച് ആ വഴി പോകുകയോ ചെയ്തിട്ടില്ല എന്നിരിക്കെ ആരെയാണ് ഇവര്‍ പേടിക്കുന്നത്?
എല്ലാം ഞമ്മന്‍റേത് മാത്രമാണ്  എന്നുവിളിച്ചു പറയുന്ന 'എട്ടുകാലി മമ്മൂഞ്ഞുകള്‍' എത്ര കാലം ഇതൊക്കെ മൂടി വെക്കും?   
ഏത് പടച്ചോനേ പേടിക്കാന്‍ ആണ് ഇവര്‍ പകലന്തിയോളം ആഹ്വാനം ചെയ്യുന്നത്? 
പടച്ചോനെ പ്പേടിയുള്ളവര്‍ക്ക് ഇത്രയും നെറികേട് ആകാമോ?  

ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന 'മഹാന്‍മാര്‍ക്കിടയില്‍' മരുന്നിനെങ്കിലും നാണം ഉള്ളവര്‍ ഉണ്ടെങ്കില്‍ ലജ്ജിക്കട്ടെ. 

ഈ കുറിപ്പിന്‍റെ തലക്കെട്ട് അല്‍പം പ്രകോപനപരം  ആണെന്നറിയാം, കേരളത്തിലെ ലക്ഷക്കണക്കിന് മുസ്ലിംകള്‍ ബഹുമാനിക്കുന്ന ഒരു കുടുംബത്തിനെ അങ്ങനെ അഭിസംബോധന ചെയ്തതില്‍ വിഷമം തോന്നിയവര്‍ സദയം ക്ഷമിക്കുക, തേജസില്‍ ലേഖനം എഴുതിയത് വല്ല കൂടത്തായിയോ അമ്പലക്കടവോ ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു പ്രതികരണമേ ഉണ്ടാകുമായിരുന്നില്ല, പക്ഷേ പാണക്കാട് കുടുംബത്തില്‍ നിന്നൊരാള്‍ക്ക് അത് സംഭവിക്കരുത്, കേരളം ബഹുമാനിച്ച ഒരു പാട് മഹത് വ്യക്തികള്‍ ജീവിച്ച തറവാടാണ് അത്. ആ തറവാടിന്റെ യശസ്സ് ഉയര്‍ത്താന്‍ പുതു  തലമുറക്ക് കഴിഞ്ഞില്ലെങ്കിലും ഉള്ളത് നശിപ്പിക്കാതിരിക്കാന്‍ അവര്‍ക്കാവണം, അതിന് ഇത്തരം ചില ചികില്‍സകള്‍ അനിവാര്യമാണ്. ഡോക്ടര്‍ കുത്തിവെക്കുന്നത് വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല , രോഗം മാറാന്‍ വേണ്ടിയാണ് ... അല്‍പം വേദന സഹിക്കാതെ എങ്ങനെയാ...... അസുഖം മാറണ്ടെ?  

ഒരു ജനതയോടുള്ള ശത്രുത അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ :ഖുര്‍ആന്‍ 


Wednesday 9 January 2013

മലയാളത്തെ ക്ലാസ്സിക്കല്‍ ആക്കിക്കോ, പക്ഷേ ...!!!???



മാതൃഭാഷക്ക് പെറ്റമ്മയുടെ സ്ഥാനമാണ്,
അമ്മയുടെ മുലപ്പാലിനൊപ്പം നുകര്‍ന്ന ഭാഷ
താരാട്ട് കേട്ടുറങ്ങിയ ഭാഷ , മലയാളം
ആയിരത്താണ്ടിന്‍റെ ചരിത്രമുള്ള മലയാള ഭാഷ ക്ലാസ്സിക്കല്‍ ആകാന്‍ ഇനി ഏതാനും നാഴിക കൂടി കാത്തിരുന്നാല്‍ മതിയെന്ന സന്തോഷ വാര്‍ത്ത നമ്മുടെ ജയകുമാര്‍ സാര്‍ പങ്കുവെച്ചിരുന്നു
ഈ സന്തോഷ വാര്‍ത്ത അറിഞ്ഞ ശേഷം മനസ്സിനകത്ത് ചെറിയൊരു നെരിപ്പോട് പുകഞ്ഞുകൊണ്ടിരിക്കുന്നു, സംഗതി കുറെക്കാലമായി അകത്തുള്ളതാണെങ്കിലും ക്ലാസ്സിക്കല്‍ പദവി നേടുന്നതിന് മുമ്പ് വേണ്ടപ്പെട്ടവരെ അറിയിച്ച് 'എന്‍റെ കടമ ഞാന്‍ നിര്‍വ്വഹിച്ചു' എന്ന ആശ്വാസ ത്തിലെങ്കിലും എത്താമല്ലോ,

Tuesday 8 January 2013

ആര്‍ എസ് എസ്സിനെ കല്ലെറിയും മുമ്പ്.....



ആര്‍ എസ് എസ്സ് നേതാവ് മോഹന്‍ ഭഗവത് നടത്തിയ 'സ്ത്രീ വിരുദ്ധ' പ്രസ്താവനയാണ് നാടെങ്ങും ചര്‍ച്ച, സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ചും, ഡല്‍ഹി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മിണ്ടുന്നതൊക്കെ 'വിവാദം' ആകുന്ന സീസണ്‍ ആണിത്, സ്ത്രീകള്‍ ഉടുക്കണം എന്ന്‍ പറഞ്ഞാല്‍ വിവാദം ഉടുക്കണ്ട എന്ന്‍ പറഞ്ഞാല്‍ അതിലേറെ വിവാദം. ഈ വിവാദ ഭൂമികയില്‍ നിന്ന് കൊണ്ട്, ആര്‍ എസ്സ് എസ്സ് എന്ന പിന്തിരിപ്പന്‍ സംഘടനയോടും മോഹന്‍ ഭഗവത് എന്ന നേതാവിനോടും ഉള്ള  എല്ലാ വിധ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ട് ഒരല്‍പം സമചിത്തതയോടെ മോഹന്‍ ഭഗവത്തിന്റെ 'സ്ത്രീ വിരുദ്ധ' പ്രസ്താവനയെ ഒന്ന് ചര്‍ച്ചക്കെടുത്തുകൂടെ?

Friday 4 January 2013

പര്‍ദ്ദയെ കൂട്ടബലാല്‍സംഗം ചെയ്യുന്നവരോട് ....





ബലാല്‍സംഗ ചര്‍ച്ച പുരോഗമിക്കുക തന്നെയാണ്, എവിടെ ബലാല്‍സംഗം ചര്‍ച്ച ചെയ്യപ്പെടുന്നുവോ അവിടെ പര്‍ദയും ചര്‍ച്ചയാവുന്നു.എവിടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാവുന്നുവോ അവിടെ പർദ്ധയും ചർച്ചയാവുന്നു ഞാൻ പുരോഗമനവാദിയാണെന്ന് വിളിച്ചു പറയുന്നതിന് പകരം പർദ്ദക്ക് ഇട്ടു രണ്ടു കൊടുത്താൽ മതി എന്നായിരിക്കുന്നു
പര്‍ദ്ദ 'സുന്ദരി' ആയതുകൊണ്ടാണോ എല്ലാവരും 'കേറിപ്പിടിക്കുന്നത്'?

Wednesday 2 January 2013

കൂട്ട ബലാല്‍സംഗം, വള്ളിക്കുന്ന് പറഞ്ഞതും സുകുമാരന്‍ നായര്‍ കേട്ടതും



ഇന്നലത്തെ പത്രത്തില്‍ എന്‍ എസ് എസ്സിന്‍റെ സി ഇ ഒ സുകുമാരന്‍ നായരുടെ വക ഒരു അലക്കുണ്ടായിരുന്നു, ബ്രാഹ്മണര്‍ ക്കെതിരെ,
അദ്ധ്യാത്മീക രംഗത്ത് ബ്രാഹ്മണരുടെ ചൂഷണം ഇനിയും അനുവദിക്കില്ല നായര്‍ പൂജാരി മാരെ 'ബ്രാഹ്മണ്യം' പഠിപ്പിച്ചു നായര്‍ ക്ഷേത്രങ്ങളില്‍ നിയമനം നടത്തും.. എന്നുമാത്രമേ  സുകുമാരന്‍ നായര്‍ പറഞ്ഞുള്ളൂ, നല്ല കാര്യം
 നായര്‍ സമുദായത്തിലെ ചെറുപ്പക്കാര്‍ ന്യൂനപക്ഷങ്ങളുടെ ഇടിച്ച് കയറ്റം കാരണം പണിയില്ലാതെ നടക്കുന്ന ഈ കാലത്ത് കുറച്ചു പേര്‍ക്കെങ്കിലും തൊഴിലാവുമല്ലോ?
സുകുമാരന്‍ നായരോട് ബ്രാഹ്മണര്‍ പക്ഷേ പ്രതികരിച്ചത് അല്‍പം ക്രൂരമായിരുന്നു...

Tuesday 1 January 2013

മാധ്യമം മനോരമക്ക് പഠിക്കുകയാണോ ?





വൈകുന്നേരത്തെ പത്രവായനാക്കിടയില്‍ മാധ്യമം ഓണ്‍ലൈനില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത,  ആകാശ കൊള്ളയുമായി എയര്‍ലൈനുകള്‍ , സോമാലിയന്‍ തീരത്ത് കപ്പലുകളെ കൊള്ളയടിക്കാന്‍ തുടങ്ങിയത് പോലെ ആകാശത്തും തുടങ്ങിയോ ഉടയ തംബുരാനെ... എന്ന ഭീതിയോടെയാണ് വായിക്കാന്‍ തുടങ്ങിയത്, ആശ്വാസമായി കാര്യം അതല്ല.. സീസണ്‍ ആയതിനാല്‍ എയര്‍ലൈന്‍സുകള്‍ പ്രവാസികളെ പറ്റിക്കുന്ന സ്ഥിരം വാര്‍ത്തയാണ്.... വാര്‍ത്ത ക്കൊടുവില്‍ പക്ഷേ ഒന്നു  ഞെട്ടിയോ എന്നൊരു സംശയം.

മേരി ലില്ലിയുടെ ഫേസ് ബുക്ക്

സൂപ്പര്‍ ബ്ലോഗ്ഗറെ തെരെഞ്ഞെടുക്കാനുള്ള ബൂലോകത്തിന്‍റെ ശ്രമമാണ്.ഒരു വായനക്കാരന്‍ 'മാത്രമായ' എന്നെ  ലിസ്റ്റ് ചെയ്യപ്പെട്ട ബ്ലോഗ്ഗുകളുടെ പരിസരത്തൊക്കെ ഒന്ന്‍ പോയി വരാന്‍ പ്രേരിപ്പിച്ചത്... 
നല്ല അനുഭവം...ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞപോലെ ഒരു ബെര്‍ളി തോമസ് മതി ഇന്ത്യ മഹാരാജ്യത്തെ എല്ലാ ബ്ലോഗ്ഗര്‍ മാരോടും മലയാളത്തിന് 'മുട്ടി' നില്‍ക്കാന്‍......,.

ആരംഭ ശൂരത്വം കാണിച്ചു പണി നിര്‍ത്തി പോകുന്ന, ഒരു ലിസ്റ്റിലും പെടാത്ത ബ്ലോഗ്ഗര്‍ മാര്‍ പോലും ചില മാസ്റ്റര്‍ പീസുകള്‍ 'ചെയ്തു വെച്ചിട്ടുണ്ട്, ചട്ടിക്കരി ഐസിബി യെ പോലെ ചില കിടിലന്‍ 'മൊതലുകള്‍'.

ബൂലോകം ബ്ലോഗും ഫേസ് ബുക്കും അടക്കം എല്ലാ മേഖലയിലും ഉള്ളവരില്‍ നിന്നെടുത്ത  ലിസ്റ്റില്‍ ശ്രദ്ധേയമായി   തോന്നിയ പേരാണ് മേരിലില്ലിയുടേത്. ഫേസ് ബുക്കില്‍ കയറുന്നത് ദിനചര്യ യല്ലെങ്കിലും ഫേസ് ബുക്കില്‍ കയറിയാല്‍ ഒന്നെത്തി നോക്കുന്ന ലിസ്റ്റില്‍ മേരിയും ബൂലോകവും  ഒക്കെയുണ്ട്. 
പൊതുവേ 'വിമര്‍ശനങ്ങളോട് വലിയ സഹിഷ്ണുത യൊന്നും പ്രകടിപ്പിക്കാത്ത മേരി ലില്ലി മാഡത്തോട് ആദ്യമേ ഒരു ക്ഷമാപണം. അടിയന്‍റെ ഈ അപരാധം അഡ്വാന്‍സായി മാപ്പാക്കണേ....